ഇനി ക്ഷേമനിധി അടച്ചില്ലെങ്കിലും ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ലഭിക്കും; ട്രാൻസ്‌പോർട്ട് കമ്മിഷണറുടെ ഉത്തരവ്

കോഴിക്കോട്: ഓട്ടോറിക്ഷകൾ, ടാക്‌സികൾ തുടങ്ങിയവ ഫിറ്റ്നസ് ടെസ്റ്റിന് ഹാജരാക്കുമ്പോൾ ക്ഷേമനിധി രസീത് വേണമെന്നനിർദേശത്തിൽ ഇളവ്. ഇതില്ലെങ്കിലും ഫിറ്റ്‌നസ്നിഷേധിക്കരുതെന്ന് ട്രാൻസ്പോർട്ട് കമ്മിഷണർ ഉത്തരവിട്ടു. സംസ്ഥാനത്തെ മോട്ടോർ തൊഴിലാളികളെ ഏറെ പ്രയാസപ്പെടുത്തിയിരുന്ന നിർദേശമാണിത്.

നേരത്തേഇഷ്ടമുള്ളവർമാത്രം ക്ഷേമനിധിയിൽ ചേർന്നാൽമതിയായിരുന്നു. അതിനാൽ കുറേ തൊഴിലാളികൾ ചേർന്നില്ല. പിന്നീട് കെ.ബി. ഗണേഷ്‌കുമാർ ഗതാഗതമന്ത്രിയായശേഷംക്ഷേമനിധിയടച്ചതിന്റെരസീത്ഹാജരാക്കിയവർക്കു മാത്രമേ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നൽകാവൂഎന്ന്നിർദേശിച്ചു.വാഹനംറോഡിലിറക്കിയ കാലംമുതലുള്ള ക്ഷേമനിധി കുടിശ്ശിക അടയ്ക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. അസിസ്റ്റന്റ്മോട്ടോർവെഹിക്കിൾഇൻസ്പെക്ടർമാരുടെയുംതൊഴിലാളിസംഘടനകളുടെയും നിവേദനങ്ങൾക്കൊടുവിലാണ് ഈ നിർദേശം മാറ്റിപുതിയഉത്തരവിറക്കിയത്.

കേന്ദ്ര മോട്ടോർവാഹന ചട്ടപ്രകാരം ഫിറ്റ്നസ് സർട്ടിഫിക്കറ്റ്നൽകുന്നതിന് ആവശ്യമായ രേഖകളുടെ പട്ടികയിൽ ക്ഷേമനിധി രസീത് ഉൾപ്പെടുന്നില്ലെന്ന് പുതിയ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. വാഹനത്തിന്റെ മറ്റു രേഖകളെല്ലാം സാധുവാണെങ്കിൽ, ക്ഷേമനിധിഅടച്ചില്ലെന്നതിന്റെ പേരിൽമാത്രം ഫിറ്റ്നസ്നിഷേധിക്കുന്നത്നിയമവിരുദ്ധമാണെന്ന് ട്രാൻസ്പോർട്ട് കമ്മിഷണർ (എൻഫോഴ്‌സ്മെന്റ്) ആർ.രാജീവ്പുറപ്പെടുവിച്ച ഉത്തരവിൽ വ്യക്തമാക്കുന്നു.

ക്ഷേമനിധി ഗുണകരം

ഫിറ്റ്നസിന് രസീത് നിർബന്ധമല്ലെങ്കിലും ക്ഷേമനിധിയിൽ തുടരുന്നത് തൊഴിലാളികൾക്ക് ഗുണകരമാണെന്ന് അധികൃതർ പറയുന്നു. ക്ഷേമനിധി വഴി ലഭിക്കുന്ന പ്രധാന ആനുകൂല്യങ്ങൾ ഇവയാണ്.

വിവാഹത്തിന്: തൊഴിലാളിക്കും രണ്ടു മക്കൾക്കും 40,000 രൂപവീതം.
മരണാനന്തരം: സ്വാഭാവിക മരണത്തിന് ഒരുലക്ഷവും അപകടമരണത്തിന് രണ്ടുലക്ഷം രൂപയും.

ചികിത്സയ്ക്ക്:

ചികിത്സാസഹായമായി ഒരുലക്ഷം രൂപവരെ.
അടച്ചതും പെൻഷനും: 60 വയസ്സ് തികയുമ്പോൾ അടച്ച തുക പലിശസഹിതം തിരികെലഭിക്കുന്നതിനൊപ്പം പ്രതിമാസ പെൻഷനും ഉണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *