ശിൽപങ്ങളിലെ ചെമ്പ് തെളിഞ്ഞെന്ന് തന്ത്രി റിപ്പോർട്ട് നൽകി; വീഴ്ചയിൽ പങ്കില്ലെന്ന് മുരാരി ബാബു, സസ്പെൻഡ് ചെയ്യും

പത്തനംതിട്ട: ശബരിമല ശ്രീകോവിലിലെ ദ്വാരപാലക ശില്‍പ്പങ്ങളിലെ സ്വര്‍ണം കാണാതായതുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരിച്ച് വിവാദ കാലയളവില്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ആയിരുന്ന മുരാരി ബാബു. സ്വര്‍ണം പൂശിയത് തെളിഞ്ഞെന്നും ചെമ്പായെന്നും തന്ത്രിയുടെ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. അതാണ് താന്‍ റിപ്പോര്‍ട്ട് ചെയ്തത്. ചെമ്പാണെന്ന് തെളിഞ്ഞതുകൊണ്ടാണ് നവീകരണം നടത്തേണ്ടി വന്നതെന്നും വീഴ്ചയില്‍ തനിക്ക് പങ്കില്ലെന്നും മുരാരി ബാബു മാധ്യമങ്ങളോട് പറഞ്ഞു.

തന്റെ റിപ്പോര്‍ട്ട് തിരുവാഭരണ കമ്മീഷണര്‍ പരിശോധിച്ചശേഷമാണ് തുടര്‍നടപടികളിലേക്ക് കടന്നത്. അവര്‍ വന്നുപരിശോധിച്ച ശേഷമാണ് 2019-ല്‍ ഇത് ഇളക്കിയെടുത്ത് കോണ്ടുപോകുന്നത്. ജൂലൈ മാസത്തിലാണ് അത്. ആ സമയത്ത് തനിക്ക് ചുമതലയില്ലെന്നും മുരാരി ബാബു പറഞ്ഞു. നിലവില്‍ തിരുവിതാംകൂര്‍ ഡെപ്യൂട്ടി കമ്മീഷണറാണ് ഇദ്ദേഹം.

Leave a Reply

Your email address will not be published. Required fields are marked *