തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുകളുടെ തിയതി പ്രഖ്യാപിച്ചതിനു പിന്നാലെ സ്ഥാനാർഥികള്‍ക്ക് പരമാവധി ചെലവഴിക്കാവുന്ന തുകയുടെ പരിധി ഉയർത്തിക്കൊണ്ട് ഉത്തരവിറങ്ങി.

അതത് തദ്ദേശ സ്ഥാപനങ്ങളുടെ സ്വഭാവമനുസരിച്ച് സ്ഥാനാർഥികള്‍ക്ക് ഇനി മുതല്‍ വർദ്ധിപ്പിച്ച തുക തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി വിനിയോഗിക്കാവുന്നതാണ്.
പുതിയ ചെലവ് പരിധി ഇങ്ങനെ

ഗ്രാമപഞ്ചായത്ത്: പരമാവധി ചെലവഴിക്കാവുന്ന തുക 25,000 രൂപയായി നിജപ്പെടുത്തി.
ബ്ലോക്ക് പഞ്ചായത്ത്, മുനിസിപ്പാലിറ്റി: സ്ഥാനാർഥികള്‍ക്ക് 75,000 രൂപ വരെ ചെലവഴിക്കാം.
ജില്ലാ പഞ്ചായത്ത് & കോർപറേഷൻ: ഏറ്റവും ഉയർന്ന പരിധിയായി 1,50,000 രൂപയാണ് അനുവദിച്ചിട്ടുള്ളത്.
തദ്ദേശ തിരഞ്ഞെടുപ്പിൻ്റെ തീയതികള്‍ പ്രഖ്യാപിച്ചു; മട്ടന്നൂരില്‍ തിരഞ്ഞെടുപ്പ് പിന്നീട്
സുതാര്യത ഉറപ്പാക്കാൻ
തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കിയ പുതിയ മാർഗ്ഗനിർദ്ദേശങ്ങള്‍ പ്രകാരം, സ്ഥാനാർഥികള്‍ തങ്ങളുടെ തിരഞ്ഞെടുപ്പ് ചെലവുകള്‍ സംബന്ധിച്ച കൃത്യമായ കണക്കുകള്‍ കമ്മീഷന് സമർപ്പിക്കേണ്ടതാണ്. ഈ നീക്കം പ്രാദേശിക തിരഞ്ഞെടുപ്പുകളില്‍ കൂടുതല്‍ സാമ്ബത്തിക സുതാര്യത ഉറപ്പാക്കാനും, ആരോഗ്യകരമായ പ്രചാരണങ്ങള്‍ക്ക് അവസരം നല്‍കാനും ലക്ഷ്യമിട്ടുള്ളതാണ്. വർദ്ധിപ്പിച്ച ചെലവ് പരിധി, സ്ഥാനാർഥികള്‍ക്ക് കൂടുതല്‍ വിപുലമായ പ്രചാരണ തന്ത്രങ്ങള്‍ ആസൂത്രണം ചെയ്യാൻ സഹായകമായേക്കും.
ഡിസംബർ 9, 11 തീയതികളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. രാവിലെ ഏഴ് മണി മുതല്‍ വൈകുന്നേരം ആറ് മണി വരെയാവും തിരഞ്ഞെടുപ്പ് എന്നാണ് വിവരം. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ ഐഎഎസ് വാർത്താസമ്മേളനത്തിലൂടെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.












Leave a Reply