മറ്റൊരുബന്ധം ചോദ്യം ചെയ്തതോടെ പക, കുത്തിയത് 19 തവണ; അമ്പിളി കൊലക്കേസില്‍ ഭര്‍ത്താവിന് ഇരട്ട ജീവപര്യന്തം

ആലപ്പുഴ: ചേര്‍ത്തല പള്ളിപ്പുറം അമ്പിളി വധക്കേസില്‍ ഭര്‍ത്താവിന് ഇരട്ട ജീവപര്യന്തം. ഭര്‍ത്താവ് രാജേഷ്‌ കുമാറിനെ(രാജന്‍-46)യാണ് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി എസ് ഭാരതി ഇരട്ട ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. കൊലപാതകത്തിനും പിടിച്ചുപറിക്കുമാണ് ശിക്ഷ. രണ്ടുലക്ഷം രൂപ പിഴയടയ്ക്കണം.

പള്ളിപ്പുറം തിരുനെല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിലെ കളക്ഷന്‍ ഏജന്റായിരുന്ന പള്ളിപ്പുറം പുത്തന്‍ കോനാട്ട് വീട്ടില്‍ അമ്പിളി 2024 മെയ് 18-ാം തീയതിയാണ് കൊല്ലപ്പെട്ടത്. വൈകിട്ട് ആറുമണിക്ക് പള്ളിപ്പുറം-ചേര്‍ത്തല റോഡില്‍ പള്ളിപ്പുറം വില്ലേജ് ഓഫീസിന് സമീപത്തായിരുന്നു സംഭവം. അതിക്രൂരമായാണ് അമ്പിളിയ രാജേഷ് കൊലപ്പെടത്തിയത്. 19 തവണയാണ് കുത്തേറ്റത്. കരളും വൃക്കയും വരെ മുറിഞ്ഞ നിലയിലായിരുന്നു.

കൊലപ്പെടുത്തിയ ശേഷം അമ്പിളിയുടെ കൈവശമുണ്ടായിരുന്ന കളക്ഷന്‍ ബാഗും തട്ടിയെടുത്താണ് പ്രതി കടന്നുകളഞ്ഞത്. രാജേഷിന് മറ്റൊരു യുവതിയുമായുള്ള ബന്ധം ചോദ്യം ചെയ്തതാണ് കൊലപാതകത്തില്‍ കലാശിച്ചത്. മുഹമ്മ സ്വദേശിയായ വീട്ടമ്മയുമായി രാജേഷ് കുമാറിന് അടുപ്പമുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *